പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് തന്നെ വിവാഹം ചെയ്ത് നല്‍കി; മൂന്നുപ്രതികള്‍ പിടിയില്‍; തിരുവനന്തപുരത്തെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും കേസ്

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ പ്രതി വിവാഹം കഴിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പ്രതി അല്‍ അമീര്‍, വിവാഹത്തത്തിന് കാര്‍മികത്വം വഹിച്ച ഉസ്താദ് അന്‍വര്‍ സാദത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്.

കൂടാകെ വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും കണ്ടെത്തി അവര്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഈ മാസം 18നായിരുന്നു നെടുമങ്ങാട് വെച്ച് വിവാഹം നടത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് അടുത്തബന്ധുക്കള്‍ മാത്രം ചേര്‍ന്ന് രഹസ്യമായാണ് വിവാഹം നടത്തിയത്. പെണ്‍കുട്ടി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും തെളിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.

also read- കൊച്ചുമകന് വേണ്ടി സൈക്കിൾ ബൈക്ക് നിർമിച്ച് മുത്തച്ഛൻ; നിലമ്പൂരിൽ നിന്നൊരു കൗതുക കാഴ്ച

ഇതേ പെണ്‍കുട്ടിയെ 2021ല്‍ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പോക്‌സോ കേസ് അടക്കം ചുമത്തി അറസ്റ്റിലായ യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഈ കേസില്‍ ഇയാള്‍ നാലു മാസം ജയിലില്‍ കഴിഞ്ഞിരുന്നു.

ജയിലില്‍നിന്ന് ഇറങ്ങിയ ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ സമീപിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു നല്‍കിയെന്നാണ് പോലീസ് കണ്ടെത്തല്‍. വിവാഹത്തില്‍ പങ്കെടുത്തവരെ കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. കേസെടുക്കാന്‍ തന്നെയാണ് പോലീസ് തീരുമാനം.

Exit mobile version