മദ്യപിച്ച് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദനം, പിതാവ് ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് മദ്യപിച്ച് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ സംഘം മര്‍ദിച്ച പിതാവ് ജീവനൊടുക്കി. ആയൂര്‍ സ്വദേശിയായ അജയകുമാറാണ് ജീവനൊടുക്കിയത്. ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വിശദീകരിച്ചു.

അജയകുമാര്‍ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 19ന് രാത്രിയായിരുന്നു സംഭവം. പതിനെട്ടാം തീയതി ട്യൂഷന്‍ കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു അജയകുമാര്‍.

also read: മോതിരവുമായി വേദിയിലേയ്ക്ക് നായക്കുട്ടി; അതിഥികളെ ഞെട്ടിച്ച സർപ്രൈസ്, ആനന്ദ് അംബാനി-രാധിക വിവാഹനിശ്ചയ വിശേഷങ്ങൾ ഇങ്ങനെ

ഇതിനിടെയാണ് സംഘം അജയകുമാറിനെയും മകളെയും ്അസഭ്യം പറഞ്ഞത്. ഇത് ഇഷ്ടമാവാത്ത അജയകുമാര്‍ മകളെ വീട്ടിലെത്തിച്ച ശേഷം തിരികെ എത്തി സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തു. ഇതോടെ സംഘം അജയകുമാറിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

also read: വക്ക് പൊട്ടിയിട്ടും സ്റ്റീൽ പ്ലേറ്റ് അമ്മ ഉപയോഗിച്ചത് 20 വർഷത്തോളം; അതിന് കാരണം മകൻ അറിഞ്ഞത് അമ്മയുടെ മരണ ശേഷവും! നോവ് കുറിപ്പ്

അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റിരുന്നു. പൊലീസില്‍ പരാതി നല്‍കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയാറായില്ല. പിറ്റേന്ന് രാത്രിയിലാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version