കാത്തിരുന്ന് കിട്ടിയ ഇരട്ടകണ്മണികള്‍, കണ്ട് കൊതിതീരും മുമ്പ് അമ്മയുടെ ജീവന്‍ കവര്‍ന്ന് അര്‍ബുദം, പിന്നാലെ യാത്രയായി അച്ഛനും

ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന ഇരട്ട കുഞ്ഞുങ്ങളെ കണ്ടും സ്‌നേഹിച്ചും കൊതിതീരാതെ അച്ഛനും അമ്മയും മറ്റൊരു ലോകത്തേക്ക് യാത്രയായി. കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികള്‍ മരണത്തിന് കീഴടങ്ങിയതോടെ രണ്ടരവയസ്സു മാത്രമുള്ള ഇരട്ടക്കുരുന്നുകള്‍ തനിച്ചായി.

ഹെര്‍ലിന്‍ ഹെലേന എന്നാണ് ടീനയുടെയും ജോബിയുടെയും മക്കള്‍. കുട്ടികള്‍ക്ക് ഒന്നരവയസ്സുള്ളപ്പോളാണ് ടീന മരിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ജോബിയും വിടവാങ്ങി. തന്റെ പ്രിയതമയെ കാന്‍സര്‍ കവര്‍ന്നെടുത്തപ്പോള്‍ ഇരട്ടക്കുരുന്നുകള്‍ക്ക് ജോബിയായിരുന്നു തണല്‍.

also read: തെന്നിന്ത്യയ്ക്ക് അഭിമാനം; കടുത്ത മത്സരത്തിനൊടുവില്‍ ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാര്‍ബുദം കണ്ടെത്തിയത്. തുടര്‍ന്ന് ഏഴാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ഡല്‍ഹിയില്‍ താമസമാക്കിയിരുന്ന ടീനയും ജോബിയും കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തി.

also read: റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു! അവസാനമായി പറഞ്ഞിറങ്ങിയത് മകളോട്

ടീന ഒരു വര്‍ഷം നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാന്‍സര്‍ പിടിമുറുക്കി. മാസങ്ങള്‍ ചികിത്സകള്‍ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി.

തുടര്‍ന്ന് ജോബിയും മക്കളും കൊടുമണ്ണില്‍ സഹോദരി ജിന്‍സി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. മക്കളുമൊത്ത് ദുരന്ത ജീവതത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് ജോബിയുടെ അപ്രതീക്ഷിത വിയോഗം. ഹെര്‍ലിനെയും ഹെലേനയെയും ജിന്‍സിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോള്‍ കുട്ടികള്‍.

Exit mobile version