കല്യാണം വിളിച്ചില്ല, വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍, കേസ്

തിരുവനന്തപുരം: കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍. ബാലരാമപുരത്താണ് ഞെട്ടിക്കുന്ന സംഭവം. അനില്‍കുമാര്‍ എന്നയാളെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു.

കോട്ടുകാല്‍ മന്നോട്ടുകോണം സ്വദേശികളായ അഭിജിത്ത്, രാഹുല്‍, സന്ദീപ്, കുട്ടൂസന്‍, വിവേക് എന്നിവര്‍ക്ക് എതിരെയും കണ്ടാല്‍ അറിയാവുന്ന മറ്റ് 15 പേര്‍ക്ക് എതിരെയുമാണ് ബാലരാമപുരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

also read: ‘ഇനി ആരെയും ചതിക്കരുത്’, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയെ കൊന്ന് അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് യുവാവ്, അറസ്റ്റില്‍

ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ വിവാഹ തലേന്ന് നടന്ന റിസപ്ഷനിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്ക് പറ്റി. അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവ ശേഷം ഇതില്‍ ചില പ്രതികള്‍ ഒളിവില്‍ പോയതായാണ് പൊലീസ് പറയുന്നത്. വധശ്രമം, അനാവശ്യമായി കൂട്ടം കൂടല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, അസഭ്യം വിളിക്കല്‍, മുതലുകള്‍ നശിപ്പിക്കല്‍, ആക്രമിച്ച് പരിക്ക് ഏല്‍പ്പിക്കുക, ആയുധം കൊണ്ട് അക്രമം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Exit mobile version