പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കാറില്‍ കയറ്റി കൊണ്ടുപോയി, പന്തികേട് തോന്നി ഇറങ്ങിയപ്പോള്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമം, പരാതിയുമായി ഇമാം

കൊല്ലം: ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. ഒരു യുവാവ് വന്ന് വിദേശത്ത് പോകുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ടിരുന്നുവെന്നും യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറിയതോടെ സംശയം തോന്നി വഴിയിലിറങ്ങിയപ്പോള്‍ കാറിടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഇമാം പറഞ്ഞു.

also read: രാത്രി 9 വരെ സുഹൃത്തുക്കൾക്കൊപ്പം ചെലവിടും, ഫോൺ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തിൽ ഒപ്പ് വെച്ച് വധു

‘ഞങ്ങള്‍ പോകുന്ന വഴി എന്നെ കൊണ്ടുപോയ പയ്യന് ഒരു ഫോണ്‍കോള്‍ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാര്‍ അവിടെ നില്‍പ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംക്ഷന്റെ മറുവശത്ത് എത്തിയപ്പോള്‍ അവന്റെ നാലു കൂട്ടുകാര്‍ വന്നു. അവരുടെ രൂപങ്ങള്‍ കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേടു തോന്നി.” ഇമാം പ്രതികരിച്ചു.

also read; ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിന് ബിരുദ പരീക്ഷയില്‍ മികച്ച വിജയം

”അവരുടെ കയ്യില്‍ മൊബൈല്‍ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ മനസ്സില്‍ ഒരു ഭയപ്പാടു തോന്നി. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് കാറില്‍നിന്ന് ഇറങ്ങിയോടി. ആദ്യം വന്ന പയ്യന്‍ പ്രാര്‍ഥനയ്ക്ക് വരാന്‍ നിര്‍ബന്ധിച്ച് എന്റെ പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയപ്പോള്‍ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓര്‍മയുള്ളൂ’ – ഇമാം പറയുന്നു.

Exit mobile version