വീട്ടുജോലിക്ക് നിര്‍ത്തിയത് പന്ത്രണ്ടു വയസുകാരിയെ; ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചു; കോഴിക്കോട് ഡോക്ടറും ഭാര്യയും അറസ്റ്റില്‍

പന്തീരാങ്കാവ്: വീട്ടില്‍ ജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസുകാരി പെണ്‍കുട്ടിയുടെ ദേഹമാസകലം ചട്ടുകം ചൂടാക്കി പൊള്ളിച്ച ഡോക്ടറും ഭാര്യയും അറസ്റ്റില്‍. കോഴിക്കോട് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയുമാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തത്.

കോഴിക്കോട് പാലാഴിയിലെ മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോക്ടറായ മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍വെക്കല്‍, കുട്ടിക്കടത്ത് എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ഡോ. മിന്‍സ വീട്ടിലില്ലാത്ത സമയത്ത് ഇയാളുടെ ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലീസിനും നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പീഡനെ കണ്ടെത്തിയത്.

also read- വെള്ളയണിക്കല്‍ പാറ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; പെണ്‍കുട്ടികളെ വടിയെടുത്ത് അടിച്ച് ഓടിച്ച് സംഘം; നിസാരമാക്കി പോലീസ്

ഈ പെണ്‍കുട്ടി അമ്മ മരിച്ചുപോയ പെണ്‍കുട്ടി ബിഹാര്‍ സ്വദേശിനിയാണ്. നാലുവര്‍ഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ ഫ്ലാറ്റില്‍ കഴിഞ്ഞ മേയ് മാസത്തിലാണ് പെണ്‍കുട്ടിയെ വീട്ടുവേലയ്ക്കായി എത്തിച്ചത്.

Exit mobile version