പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് തെരുവുനായ കടിയേറ്റാല്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കും; എബിസി പദ്ധതി നിര്‍ത്തിവെച്ചത് പ്രതിസന്ധിയായി എന്നം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയുള്ള എബിസി പദ്ധതി നിര്‍ത്തി വെച്ചത് തെരുവുനായ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. എബിസി വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണമെന്നും മന്ത്രി പ്രതികരിച്ചു.

ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 2021 ഡിസംബറില്‍ എബിസി പദ്ധതി നിര്‍ത്തിവെക്കണം. അത് കുടുംബശ്രീയെ ഏല്‍പിക്കരുത് എന്ന ഒരു ഉത്തരവ് കോടതിയില്‍ നിന്നും ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.

ALSO READ- തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം വേണം.

പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കില്‍ അതിനെ ഹോട്ട് സ്പോട്ടായാണ് കണക്കാക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകള്‍.

Exit mobile version