വനിതാ മതില്‍: സര്‍വ്വകലാശാല പരീക്ഷ മാറ്റിയതിനെതിരെ ചെന്നിത്തല

വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിനു നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. മതില്‍ പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിനു നടത്താനിരുന്ന എന്‍ജിനീയറിംഗ് പരീക്ഷയാണ് മാറ്റിവച്ചത്. ജനുവരി 14ലേക്കാണ് പരീക്ഷ മാറ്റിയത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

Exit mobile version