യഥാർഥ കാരണം കുഞ്ഞിനെ ഉമ്മവെയ്ക്കാൻ അനുവദിക്കാത്തതല്ല; സ്ഥിരമായി കലഹവും മാനസിക പ്രശ്നവും; അവിനാശ് ദീപികയെ വെട്ടിയത് മുപ്പതിലേറെ തവണ

മണ്ണാർക്കാട്: ഭാര്യയെ പലതവണ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അവിനാശ് മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പോലീസ്. വീട്ടിൽ സ്ഥിരമായി പിരിമുറുക്കവും വാക്കുതർക്കവും ഉണ്ടായിരുന്നെന്നും അവിനാശും ദീപികയുടേയും കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സ്ഥിരീകരിച്ചു.

മണ്ണാർക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്തെ ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ദീപിക വെട്ടേറ്റു മരിച്ചത്. ദീപികയുടെ ശരീരത്തിൽ മുപ്പതിലധികം മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെരിന്തൽമണ്ണയിൽ ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം ദീപികയുടെ മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

ALSO READ- എല്ലാ വിഷയത്തിലും എ പ്ലസ്; പ്ലസ് വൺ പ്രവേശനത്തിനായി നീന്തൽ പഠനം; പരിശീലകൻ ഒരു ദിവസം വന്നില്ല, അച്ഛനും മകനും കുളത്തിൽ ഇറങ്ങി, കയറിയത് ചലനമറ്റ ദേഹവുമായി! കണ്ണീരോടെ നാട്

കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റതെന്ന് കണ്ടെത്തി. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോയമ്പത്തൂർ കന്തസ്വാമി ലേഔട്ടിൽ രവിചന്ദ്രന്റെയും വാസന്തിയുടെയും മകളായ ദീപിക ചൊവ്വാഴ്ച രാവിലെയാണ് വെട്ടേറ്റ് മരിച്ചത്.

സംഭവത്തിൽ പ്രതിയായ ഭർത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് സ്വദേശി അവിനാശിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അവിനാശിനെ നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു. താൻ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിർത്തതോടെയാണ് പ്രകോപിതനായതെന്നും കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ ഇക്കാര്യം വിശ്വസിക്കാനാവില്ലെന്നു ഡിവൈഎസ്പി വിഎ കൃഷ്ണദാസ് പറഞ്ഞു.

ഇരുവരും തമ്മിൽ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്നങ്ങൾക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പോലീസ് അറിയിച്ചു. മുൻപ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബഗംളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ കുടുംബ വീട്ടിലെത്തിയത്.

ALSO READ- നാസി കൂട്ടക്കൊല : 101കാരനായ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‌ തടവ് ശിക്ഷ

എംഎസ്സി കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. ദീപികയുടെയും അവിനാശിന്റെയും ഏകമകൻ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏൽപിച്ചിരിക്കുകയാണ്.

Exit mobile version