ഡോക്ടർ ചമഞ്ഞ നിഖിൽ രക്തസാംപിളിൽ വെള്ളം ചേർത്തു; വൃക്കരോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും തട്ടി; കൂടുതൽ തട്ടിപ്പുകൾ പുറത്ത്

തിരുവനന്തപുരം: മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പിജി ഡോക്ടറാണെന്ന് പറഞ്ഞ് പരിശോധന നടത്തിയ നിഖിൽ തട്ടിപ്പുകൾ നടത്തി പണം തട്ടിയെടുത്തതും പോലീസ് കണ്ടെത്തി. വ്യാജഡോക്ടറായി ചമഞ്ഞ സംഭവത്തിൽ പ്രതിയായ മാണിക്യവിളാകം സ്വദേശി നിഖിൽ (22) രോഗിയുടെ രക്തസാമ്പിളുകളിൽ വെള്ളം ചേർത്തെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിന് പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് നിഖിൽ വെള്ളം ചേർത്തത്. റിനുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു നിഖിൽ. നേരത്തെയുള്ള പരിചയം മുതലെടുത്താണ് ഇയാൾ കൂടെക്കൂടിയത്. റിനുവിന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലെത്തിച്ചിരുന്നതും നിഖിലാണ്.

തുടർന്ന് ലാബിലെത്തുന്നതിന് തൊട്ട് മുൻപ് നിഖിൽ സാമ്പിളിൽ വെള്ളം ചേർത്തു. പരിശോധനാഫലം വന്നപ്പോൾ രക്തത്തിലെ ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസം വന്നതോടം കാണിച്ച് വൃക്ക തകരാറിലാണെന്ന് പറഞ്ഞ് റിനുവിനെ ഭയപ്പെടുത്തുകയും ചെയ്തു. തുടർന്ന് തുടർചികിത്സയ്ക്കും മരുന്നിനുമായി പണം വാങ്ങുകയായിരുന്നു.

അതേസമയം, മെഡിക്കൽ കോളേജിലെ രോഗികളോട് താൻ ഡെർമറ്റോളജി വിഭാഗത്തിലെ പിജ. വിദ്യാർഥിയാണെന്നാണ് നിഖിൽ എല്ലാവരോടും പറഞ്ഞിരുന്നത്. സീനിയർ ഡോക്ടർമാരുടെ സന്ദർശനം കഴിഞ്ഞതിന് ശേഷം ഇയാൾ പ്രത്യാക്ഷപ്പെടുകയാണ് പതിവ്.

also read- വയലിൽ കളിക്കുന്നതിനിടെ പട്ടിയോടിച്ചു, 300 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ കുട്ടിയെ പുറത്തെടുത്തത് 9 മണിക്കൂറിന് ശേഷം; കാത്തിരുന്നത് ദുരന്തവാർത്ത

റിനുവിനോട് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ വെച്ച് ഇതേ കാര്യങ്ങൾ രോഗികളോട് ചോദിച്ചറിയും. ഭക്ഷണവും മരുന്നും വാങ്ങാനും രക്തസാമ്പിൾ ലാബിലെത്തിക്കാനും സഹായിക്കുമായിരുന്നു. കൂടാതെ മറ്റ് രോഗികളുടെ എല്ലാ ആവശ്യങ്ങളിലും നിഖിൽ സഹായിച്ചിരുന്നു. ഡോക്ടർമാരുടെ സംശയമാണ് ഇയാളെ കുടുക്കിയത്.

Exit mobile version