ഒറ്റയ്ക്ക് താമസിച്ചിരുന്ന സഹോദരനെ കാണാതായി, പൂട്ടിയിട്ട വീട് തുറക്കാൻ അനുമതി തേടി യുവാവ്; കണ്ടെത്തിയത് കണ്ട് മാസം പഴക്കമുള്ള മൃതദേഹം; ഞെട്ടൽ

ചിറ്റൂർ: ഒറ്റയ്ക്കു താമസിച്ചിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. ന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിലായിരുന്നു. പാലക്കാട് തത്തമംഗലം രായപ്പൻ തെരുവിൽ പരേതനായ തിരുവെങ്കിട സ്വാമിയുടെ മകൻ ഗണേശ് കുമാറിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്.

ഒരു വർഷത്തോളമായി ഗണേശ് കുമാറിനെക്കുറിച്ചു വിവരമില്ലെന്നും പൂട്ടിക്കിടക്കുന്ന വീട് തുറക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സഹോദരൻ സുരേഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസിന്റെ അനുമതിയോടെ വീട് തുറന്നപ്പോൾ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് 2 മാസത്തിലധികം പഴക്കമുണ്ടെന്നാണു പോലീസ് നിഗമനം. ഒരു വർഷത്തിലധികമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

ഗണേശ് കുമാറിന്റെ ഭാര്യ അവരുടെ കൊടൈക്കനാലിലുള്ള വീട്ടിലാണു താമസമെന്നും ബന്ധുക്കൾ പറഞ്ഞു. വിരലടയാള വിദഗ്ധരും, ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ALSO READ- ജെസ്‌ന മരിയയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്; ആസൂത്രിതമായി നാടിവിട്ടതെന്ന് നിഗമനം

ഒരു വർഷം മുൻപു വരെ ചെന്താമര നഗറിലെ ലോട്ടറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിനു സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ അറിയിച്ചു. മറ്റു സഹോദരങ്ങൾ: രമേശ് കുമാർ, സെന്തിൽ കുമാർ.

Exit mobile version