ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയ ഥാറിന്റെ ലേലം റദ്ദാക്കണം; ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ അമല്‍ മുഹമ്മദ് ലേലത്തില്‍ പിടിച്ച വാഹനത്തിന്റെ ലേലം നിയമപരമല്ല, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയില്‍. പിന്നാലെ, വാഹന വിലയുള്‍പ്പെടെയുള്ള വിവരങ്ങളും ലേല നടപടികളുടെ വിശദാംശങ്ങളും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി 22-ന് വീണ്ടും പരിഗണിക്കും. ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്ക് സുഭാഷ് പണിക്കര്‍ക്കാണ് ലേലം ഉറപ്പിച്ചത്.

ശേഷമാണ്, കൊച്ചി സ്വദേശിയായ അമല്‍ മുഹമ്മദ് അലിക്കു വേണ്ടിയാണ് സുഭാഷ് വാഹനം ലേലത്തില്‍ പിടിച്ചതെന്ന വാര്‍ത്ത പുറത്തുവന്നെന്നും 15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന തുകയ്ക്കാണ് ലേലത്തില്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

also read-‘ഞാന്‍ പുരസ്‌കാരം നിരസിക്കുന്നു’: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

കൂടാതെ, ഗുരുവായൂര്‍ ദേവസ്വം ചട്ടപ്രകാരം 5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ ലേലം ചെയ്യണമെങ്കില്‍ ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണം. ഇതുണ്ടായില്ലെന്നും ലേലം നടത്താന്‍ തീരുമാനിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കല്ല, മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Exit mobile version