അവധിക്ക് വന്ന മകളെ കൂട്ടാനായി ടൗണിലെത്തിയ പിതാവ് സ്വകാര്യബസിടിച്ച് മരിച്ചു; ദാരുണം

കോട്ടയം: ജോലി സ്ഥലത്തുനിന്നും അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ അച്ഛന് സ്വകാര്യബസിടിച്ച് ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണു (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം.

തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകൾ ലക്ഷ്മിയെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു മുരളീധരനും ഭാര്യ കെകെ ശ്രീലതയും. മകളെ കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു.

പിന്നീട് ഭാര്യയെയും മകളെയും റോഡരികിൽ നിർത്തി കുര്യൻ ഉതുപ്പ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read-ശുചിമുറിയിൽ വെള്ളമില്ല; ഇരിപ്പിടത്തിൽ അപാകത; വാഹനവ്യൂഹത്തിൽ മേയറുടെ കാർ; രാഷ്ട്രപതിയുടെ സന്ദർശനത്തിൽ തുടർവീഴ്ചകൾ; അന്വേഷണം

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ജനുവരി 23നു മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം. കൂത്താട്ടുകുളത്ത് അയൺ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. കൂത്താട്ടുകുളം മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറിയുമാണ്. കൂത്താട്ടുകുളം ഭവന നിർമാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.

Exit mobile version