നിപ വൈറസ്; മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കല്‍ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. ആംബുലന്‍സിലായിരുന്നു യാത്ര.

റൂട്ട് മാപ്പ് ഇങ്ങനെ

27.08.2021 വെള്ളിയാഴ്ച – വെകുന്നേരം 5 മണി- 5.30 വരെ- പാഴൂരില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു
28.08.2021 ശനിയാഴ്ച – വീട്ടില്‍ തന്നെ.
29.08.2021 ഞായറാഴ്ച – രാവിലെ 8.30 മുതല്‍ 8.45 വരെ – പനിയെ തുടര്‍ന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെന്‍ട്രല്‍ ക്ലിനിക്കിലെത്തിച്ചു – ഓട്ടോയിലായിരുന്നു യാത്ര.
30.08.2021 തിങ്കളാഴ്ച – വീട്ടില്‍ തന്നെ.
31.08.2021 ചൊവ്വാഴ്ച – രാവിലെ 9.58 മുതല്‍ 10.30 വരെ – ഇഎംഎസ് ആശുപത്രി മുക്കം – യാത്ര അങ്കിള്‍സ് ഓട്ടോയില്‍.
31.08.2021 ചൊവ്വാഴ്ച – രാവിലെ 10.30 മുതല്‍ 12.00 വരെ – ശാന്തി ആശുപത്രി ഓമശ്ശേരി – അങ്കിള്‍സ് ഓട്ടോയില്‍ യാത്ര.
31.08.2021 – ചൊവ്വാഴ്ച – ഉച്ചയ്ക്ക് 1 മണി – കോഴിക്കോട് മെഡിക്കല്‍ കോളേജ് – ആംബുലന്‍സില്‍
01.09.2021 ബുധനാഴ്ച – രാവിലെ 11 മണിക്ക് – മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സിലായിരുന്നു യാത്ര.

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുകയാണ്. നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം അതീവ ജാഗ്രതയിലാണ്. ഇവിടുത്ത നാല് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.

വൈറസ് ബാധിച്ച് മരിച്ച 12 വയസ്സുകാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും.

Exit mobile version