രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇതുപോലെ തന്നെ കൊല്ലപ്പെടും; മാനസയുടെ മരണത്തില്‍ ഭാഗ്യലക്ഷ്മി

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസ എന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാള്‍ കൊന്നേനെ എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

‘കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ്. അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ് ആണ്. ഈ പെണ്‍കുട്ടിയെ ആ യുവാവ് വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാള്‍ കൊന്നേനെ’, ഭാഗ്യലക്ഷ്മി പറയുന്നു.

മാനസയെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി രഖില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് എങ്ങനെ, എവിടെ വെച്ച് എന്ന് തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ കൃത്യമായ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് നിഗമനം.

ഇതിനായി ഇയാള്‍ മാനസയെ പിന്തുടര്‍ന്നത് മാസങ്ങളോളമാണെന്നാണ് റിപ്പോര്‍ട്ട്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം.

Exit mobile version