ആൺകുട്ടികളുള്ള അച്ഛന്മാരൊക്കെ സ്ത്രീധനം വാങ്ങാൻ തുലാസുമായാണ് ജീവിക്കുന്നത്; തന്റെ വീട്ടിൽ വാങ്ങിവെച്ച ത്രാസ് ഡിവൈഎഫ്‌ഐയെ ഏൽപ്പിക്കുന്നു; പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നു: സലിംകുമാർ

കളമശ്ശേരി: ഡിവൈഎഫ്‌ഐ വേദിയിൽ എത്തി സ്ത്രീധനത്തിന് എതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത് നടൻ സലിംകുമാർ. സ്ത്രീധനത്തിനെതിരായ എറണാകുളം കളമശ്ശേരിയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് സലിം കുമാർ വേദിയിലെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത് എന്ന് സന്ദേശവുമായാണ് ഡിവൈഎഫ്‌ഐ സംസ്ഥാന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. കളമശ്ശേരിയിൽ ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് എസ് സതീഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആൺകുട്ടികളുള്ള അച്ഛന്മാരൊക്കെ മനസിൽ സ്ത്രീധനം വാങ്ങാൻ തുലാസുമായാണ് ജീവിക്കുന്നതെന്നും തന്റെ വീ്ട്ടിൽ വാങ്ങിവെച്ച ത്രാസ് ഡിവൈഎഫ്‌ഐയെ ഏൽപ്പിക്കുകയാണെന്നും പരിപാടിയിൽ സലിം കുമാർ പറഞ്ഞു.

സ്ത്രീധനത്തിന് എതിരായ പ്രതിഷേധം ഡിവൈഎഫ് പോലൊരു പ്രസ്ഥാനം ഇത് ഏറ്റെടുക്കുമ്പോൾ ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. ഡിവൈഎഫ് ഇവിടെ കേരളത്തിന്റെ വടക്കേ അറ്റംമുതൽ തെക്കേ അറ്റം വരെ ചങ്ങലപിടിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ്. അതിനുശേഷം മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരാണ്, ഇനി പൊളിക്കേണ്ടത് കുറച്ചു മതിലുകളാണ്. ഇവിടെ പാരമ്പര്യമായി കെട്ടിപ്പൊക്കിയ കുറേ മതിലുകൾ കൂടി പൊളിച്ചു കളയേണ്ടതുണ്ട്.

സലിംകുമാറിന്റെ വാക്കുകൾ:

” ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സംഭവമായി മാറികൊണ്ടിരിക്കുകയാണ് സ്ത്രീധനം മൂലമുള്ള ഗാർഹിക പീഡനങ്ങളും മരണങ്ങളും. ഓരോ പെൺകുട്ടിയും മരിച്ചു വീഴുമ്പോൾ ഇങ്ങനെ ചർച്ചകളും പ്രതിഷേധങ്ങളുമെല്ലാം ഉണ്ടാകും. കുറച്ചു ദിവസം കഴിയുമ്പോൾ ഇതെല്ലാം മറന്നു പോകുകയും ചെയ്യുന്നു. പ്രതിഷേധത്തെ നിലനിർത്താൻ സംഘടിതമായി പരിശ്രമിക്കണം.

വളരെ അഭിമാനത്തോടെയാണ് ഞാൻ ഈ വേദിയിൽ നിൽക്കുന്നത്. പറവൂരിൽ നിന്ന് കളമശ്ശേരിയിലേക്കുള്ള യാത്രയിൽ വലിയ പ്രതീക്ഷയുണ്ട്. കാരണം ഡിവൈഎഫ്‌ഐ എന്ന പ്രസ്ഥാനം ഈ ഉദ്യമം ഏറ്റെടുത്ത് അത് നടപ്പിലാക്കുമ്പോൾ അതിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ എത്തിച്ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സ്ത്രീകൾ ദുരൂഹമായ സാഹചര്യത്തിൽ മരിക്കുന്നതിന്റെ അമ്പത് ശതമാനവും സ്ത്രീധനം മൂലമുള്ള പീഡനമാണെന്ന് മനസിലാക്കുമ്പോഴാണ് എത്ര ഭീകരമാണ് സ്ത്രീധനമെന്നത് തിരിച്ചറിയാനാകുക. എനിക്ക് പറയാനുള്ളത് ഇതിന് വാക്‌സിനേഷൻ വേണമെന്നാണ്. പാരമ്പര്യമായി ഇവിടെ നിലനിൽക്കുന്ന ഈ അനാചാരത്തിനെതിരെ നമുക്കാർക്കും വാക്‌സിനേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കാഴ്ചപ്പാടുകൾ മാറാനുണ്ട്.

ഡിവൈഎഫ് പോലൊരു പ്രസ്ഥാനം ഇത് ഏറ്റെടുക്കുമ്പോൾ ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. ഡിവൈഎഫ് ഇവിടെ കേരളത്തിന്റെ വടക്കേ അറ്റംമുതൽ തെക്കേ അറ്റം വരെ ചങ്ങലപിടിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ്. അതിനുശേഷം മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരാണ്, ഇനി പൊളിക്കേണ്ടത് കുറച്ചു മതിലുകളാണ്. ഇവിടെ പാരമ്പര്യമായി കെട്ടിപ്പൊക്കിയ കുറേ മതിലുകൾ കൂടി പൊളിച്ചു കളയേണ്ടതുണ്ട്. കേരളത്തിലെ 80 ലക്ഷം വീടുകളിലും കയറി വരുന്ന പെൺകുട്ടിയുടെ സ്വർണ്ണം തൂക്കി വാങ്ങിക്കാനുള്ള ത്രാസ് സൂക്ഷിച്ചിട്ടുണ്ട്. ആ ത്രാസ് ആർക്കും കൊടുക്കില്ല അവർ. ആ ത്രാസ് പിടിച്ചു വാങ്ങിക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആൺമക്കളാണ്. എന്റെ വീട്ടിൽ ഞാൻ വാങ്ങിവെച്ച ത്രാസ് ഇവിടെ ഡിവൈഎഫ്‌ഐയെ ഏൽപ്പിക്കുകയാണ്.”-സലിം കുമാർ പറഞ്ഞു.

‘.

Exit mobile version