മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എൻഫോഴ്‌സ്‌മെന്റ് ആര്യാടൻ ഷൗക്കത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മൊഴി നൽകാൻ രാവിലെ പത്ത് മണിയോടെയാണ് കോഴിക്കോട് ഇഡി ഓഫീസിൽ ഷൗക്കത്ത് ഹാജരായത്.

മേരി മാതാ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനായ സിബി വയലിൽ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടൻ ഷൗക്കത്തിൽ നിന്നും മൊഴിയെടുത്തത്.

നേരത്തേയും ഷൗക്കത്തിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. അന്ന് കേസിൽ ആര്യാടൻ ഷൗക്കത്തിനെ ഇഡി പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. മൊഴികളുടെ വിശദാംശങ്ങൾക്കും കൂടുതൽ വ്യക്തതയ്ക്കും വേണ്ടിയാണ് വീണ്ടും വിളിച്ചുവരുത്തിയതെന്നാണ് സൂചന.

Exit mobile version