ഉത്രയെ കടിപ്പിച്ച പാമ്പിനെ സുരേഷ് കൈമാറിയത് വീടിന് സമീപത്ത് വെച്ച്; സൂരജിന് പരിശീലനം ലഭിച്ചെന്നും വനംവകുപ്പ്

കൊല്ലം: കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന് പാമ്പ് പിടുത്തക്കാരൻ സുരേഷ് അണലിയെ കൈമറിയത് വീടിന് സമീപത്ത് വെച്ചെന്ന് വനംവകുപ്പ്. സുരേഷ് ഫെബ്രുവരി 26ന് കാറിൽ പാമ്പിനെ പാറക്കോട്ടെ വീട്ടിലെത്തിക്കുകയായിരുന്നു.

അതേസമയം, ഉത്രയുടെ മരണത്ിന് കാരണായ മൂർഖൻ പാമ്പിനെ കൈമാറിയത് മാർച്ച് ഏഴിന് ഏനാത്ത് വെച്ചുമായിരുന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജിന് പരിശീലനം ലഭിച്ചു. ഇതിന് സോഷ്യൽ മീഡിയയുടെ സഹായം തേടിയിരുന്നുവെന്നും വനംവകുപ്പ് പറയുന്നു. ഉത്ര കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഇന്ന് നടന്നു. 1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 931 പ്രകാരമാണ് നടപടി ഇപ്പോൾ പുരോഗമിക്കുന്നത്. വന്യജീവിയെ വേട്ടയാടി പിടിച്ചു, അനധികൃതമായി കൈവശം വെച്ചു, കൊലപാതകത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസുമായു ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version