സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പു പറയണം; എകെ ബാലന്‍

തൃശ്ശൂര്‍: സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ ബഹു. പ്രതിപക്ഷനേതാവ് പരാതി പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി എകെ ബാലന്‍. കോടതി ഉത്തരവ് ഗവണ്മെന്റിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയില്‍ തോറ്റ ചില അഭ്യാസികള്‍, ഇത് പൂഴിക്കടകന്‍ അടിയാണെന്നു പറയുന്നതിന് തുല്യമാണ്. സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ റദ്ദു ചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നായിരുന്നു ബഹു. പ്രതിപക്ഷനേതാവിന്റെ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. അതിനെയാണോ സ്വാഗതം ചെയ്യുന്നത്? -എകെ ബാലന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ ബഹു. പ്രതിപക്ഷനേതാവ് പരാതി പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണം.

കോടതി ഉത്തരവ് ഗവണ്മെന്റിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയില്‍ തോറ്റ ചില അഭ്യാസികള്‍, ഇത് പൂഴിക്കടകന്‍ അടിയാണെന്നു പറയുന്നതിന് തുല്യമാണ്. സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ റദ്ദു ചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നായിരുന്നു ബഹു. പ്രതിപക്ഷനേതാവിന്റെ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. അതിനെയാണോ സ്വാഗതം ചെയ്യുന്നത്?

ആദ്യഘട്ടത്തില്‍ ഇത് പരിഗണനക്ക് വന്നപ്പോള്‍ കോടതി മൂന്നു കാര്യങ്ങളിലാണ് വിശദീകരണം ചോദിച്ചത്. ഒന്ന്, ഇതിന്റെ സുരക്ഷ. രണ്ട്, കേസുകള്‍ നടത്തുന്നതിനുള്ള ജൂറിസ്ഡിക്ഷന്‍. മൂന്ന്, എന്തുകൊണ്ട് നിയമ വകുപ്പ് കണ്ടില്ല എന്നത്. ഈ മൂന്നു കാര്യങ്ങളിലും എല്ലാ വസ്തുതകളും ഉള്‍ക്കൊള്ളിച്ച് സമഗ്രമായ മറുപടിയാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്. അതില്‍ കോടതിയുടെ ഭാഗത്തു നിന്ന് ഒരു വിമര്‍ശനവും വന്നിട്ടില്ല.

ഡാറ്റ സ്റ്റോറേജ്, ഡാറ്റ പ്രോസസ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തമായ കരാര്‍ ആദ്യം തന്നെ നിലവിലുണ്ട്. മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റും(എം എസ് എ) നോണ്‍ ഡിസ്‌ക്ലോഷര്‍ അഗ്രിമെന്റും. അതില്‍ വളരെ വിശദമായി ഡാറ്റ പ്രൊട്ടക്ഷന്‍ സംബന്ധിച്ച് പറയുന്നുണ്ട്. ഡാറ്റ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് എംപാനല്‍ ചെയ്ത 12 ക്ളൗഡ് പ്രൊവൈഡേഴ്‌സിനെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതില്‍ ആമസോണ്‍ ക്ളൗഡ് പ്രൊവൈഡേഴ്‌സിനെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രൊവൈഡേഴ്‌സും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ സംബന്ധിച്ച കരാറുണ്ട്. അതുകൊണ്ടു തന്നെ ഒരു രൂപത്തിലും പ്രൊവൈഡേഴ്‌സിന് സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ ലംഘിക്കാന്‍ പറ്റില്ല. ഇതില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. ഇത് കോടതിയെ സ്റ്റേറ്റ്‌മെന്റ്‌റ് മുഖേന ധരിപ്പിച്ചതാണ്.

വ്യവഹാരങ്ങളുടെ ജൂറിസ്ഡിക്ഷന്‍ സംബന്ധിച്ച്, സര്‍ക്കാരും പ്രൊവൈഡേഴ്‌സും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോഴാണ് ന്യൂയോര്‍ക്കിലെ കോടതിയില്‍ വരുന്നത്. അത് അവരൊഴികെയുള്ള ഒരു പരാതിക്കാര്‍ക്കും ബാധകമല്ല. ഇന്ത്യയില്‍ എവിടെയും മറ്റ് പരാതിക്കാര്‍ക്ക് കേസ് കൊടുക്കാം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളില്‍ കോടതി ഒരു അസംതൃപ്തിയും പ്രകടിപ്പിച്ചില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ഒരു ഉറപ്പു കൊടുക്കേണ്ടതുണ്ട്. അവ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നല്‍കി. സംശയനിവാരണം വരുത്തുകയെന്ന നടപടി മാത്രമേ കോടതി ഏതു ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളൂ.

നിയമ വകുപ്പ് ഇക്കാര്യം ഒരു രൂപത്തിലും അറിയേണ്ട ആവശ്യമില്ല. മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ ലേഖനം ഒരു പ്രമുഖ പത്രത്തില്‍ വന്നിട്ടുണ്ട്. ഗവണ്മെന്റിന്റെ നടപടികളോടും തീരുമാനങ്ങളോടും പൂര്‍ണ യോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇത് വിവാദ വ്യവസായത്തിന് വേണ്ടിയുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയും ഐ ടി സെക്രട്ടറിയും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരിഹാസ്യമായ കേസ് നല്‍കിയത്. പരിഹാസ്യമായ ഈ പരാതി കൂടുതല്‍ പരിഹാസ്യമാകുന്നതിനു മുമ്പ് ബഹു. പ്രതിപക്ഷ നേതാവ് പിന്‍വലിക്കണം.

Exit mobile version