തമിഴ്‌നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജം; അവര്‍ നമ്മുടെ സഹോദരങ്ങള്‍; അങ്ങനെയൊരു ചിന്ത പോലും സംസ്ഥാനത്തിന് ഇല്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നമ്മുടെ സഹോദരങ്ങളാണ്, അങ്ങനെയൊരു ചിന്ത പോലും സംസ്ഥാനത്തിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്നായിരുന്നു വ്യാജപ്രചരണം. രാജ്യത്ത് ഇന്ന് യാത്രയ്ക്ക് തടസ്സങ്ങളുണ്ട്. പ്രധാനമന്ത്രി വ്യക്തമാക്കിയ നിബന്ധനകള്‍ നമ്മള്‍ പാലിക്കണം. എന്നാല്‍ റോഡ് തടസം, മണ്ണിട്ട് നികത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ കേരളം ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്നതും വ്യാജപ്രചരണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീയതി വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version