കേരളത്തിന് എതിരെ മോഡിക്കും രാഹുലിനും ഒരേസ്വരം; കേരളത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ വെപ്രാളമെന്ന് വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കേരളത്തിനെതിരേ ആക്ഷേപം ഉന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുന്ന കാര്യത്തിൽ മോഡിക്കും രാഹുലിനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സ്ഥലമാണ് കേരളം. എന്നാൽ നേട്ടങ്ങൾ നുണകൾകൊണ്ട് മൂടാൻ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ലെന്ന തിരിച്ചറിവ് വലിയ വെപ്രാളത്തിലേക്കും നിരാശയിലേക്കുമാണ് ഇവരെ നയിച്ചിരിക്കുന്നത്. അതാണ് തീർത്തും തെറ്റായ കാര്യം പറയാൻ ബിജെപിയേയും മോഡിയേയും പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ- അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം, സി കെ വിദ്യാസാഗറിന്റെ മകള്‍ അന്തരിച്ചു

കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസർക്കാർ കേരളത്തിനെതിരേയെടുത്ത നിലപാട്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ കേരളത്തിനെതിരേ ആക്ഷേപം ചൊരിയുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Exit mobile version