‘വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ട പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യത; ഗവർണർ അതിരുകളെല്ലാം ലംഘിക്കുന്നു’: മുഖ്യമന്ത്രി

കോട്ടയം: ബില്ലുകൾ ഒപ്പിടാത്തതിനെ ചൊല്ലി ഗവർണറെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂ പതിവ് ഭേദഗതി അടക്കം ബില്ലുകൾ നിയമസഭയിൽ പാസ്സായെങ്കിലും ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

കോട്ടയം കൂട്ടിക്കലിൽ പ്രളയബാധിത മേഖലയിൽ വീടുകൾ നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾ നിർമിച്ച് താക്കോൽ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമഭേദഗതി ഒപ്പിടാത്ത ഗവർണർ താമസിക്കുന്ന രാജ്ഭവനിലേക്ക് കർഷകരുടെ സംഘടിതമായ മാർച്ച് നടത്തും. എന്തിനും ഒരതിരുണ്ട്. ആ അതിരുകളെല്ലാം ലംഘിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ- വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതൻ വീട്ടമ്മയേയും മൂന്നുമക്കളേയും കുത്തി കൊലപ്പെടുത്തി; ഭർതൃമാതാവ് ഗുരുതരാവസ്ഥയിൽ; ദീപാവലി ആഘോഷത്തിനിടെ നടുങ്ങി ഉഡുപ്പി

ദുഷ്ട മനസുള്ളവർ ലൈഫ് പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. വലിയ തയാറെടുപ്പോടെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. ഈ പദ്ധതിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ പദ്ധതിയുമായി നാം മുന്നോട്ടു പോകുന്നു.

വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ടവർക്ക് ഒന്നും ചെയ്യാനായില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ജാള്യതയോടെ നിൽക്കുന്ന അവസ്ഥയാണ്. വീടുകൾ ഇല്ലാത്തവർക്ക് ഇനിയും വീട് നൽകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Exit mobile version