ശശികല പോയത് തീര്‍ത്ഥാടനത്തിനല്ല, പ്രശ്‌നമുണ്ടാക്കാന്‍ തന്നെ പോയതാണ്; അറസ്റ്റ് ചെയ്ത് വെറുതെ വലിയ ആളാക്കി, രമേശ് ചെന്നിത്തല

പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്

കോഴിക്കോട്: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല ശബരിമലയില്‍ പോയത് തീര്‍ത്ഥാടനത്തിനല്ലെന്നും, പ്രശ്‌നമുണ്ടാക്കാന്‍ പോയതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ശശികലയെ വലിയ ആളാക്കിയെന്നും ചെന്നിത്തല പറഞ്ഞു. പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. സന്നിധാനത്ത് നടക്കുന്നത് പോലീസ് രാജെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും ബിജെപിയും ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് സര്‍വ്വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണം. തന്ത്രിയും പന്തളം രാജാവും പറഞ്ഞത് മുഖ്യമന്ത്രി കേള്‍ക്കുന്നത് എന്ത് നവോത്ഥാനം. മാധ്യമങ്ങള്‍ക്ക് നേരെയും സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഭരണഘടന ഭേദഗതിക്കായി ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയെ കാണുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version