വിവാഹത്തിന് തടസ്സമാകുമെന്ന് ഭയം, ലിവിങ് ടുഗെദര്‍ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തി യുവതി, അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്ന് ലിവിങ് ടുഗെദര്‍ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. 24കാരിയായ പൂജ കുമാരിയാണ് അറസ്റ്റിലായത്.

11 കാരനായ ദിവ്യാന്‍ഷിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവ്യാന്‍ഷിന്റെ പിതാവ് ജിതേന്ദ്രയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൂജ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

also read: ‘കൈയ്യിലൊരു വടി കരുതിക്കോളൂ’ ; ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം

പൂജാ കുമാരിയും ജിതേന്ദ്രയും 2019മുതല്‍ ലിവിങ് റിലേഷനും ആരംഭിച്ചു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ജിതേന്ദ്ര വിട്ടുപോയത് പൂജയില്‍ പ്രതികാരമുണ്ടാക്കുകയും മകനാണ് ജിതേന്ദ്ര തന്നെ ഉപേക്ഷിക്കാനുള്ള കാരണമെന്ന് കരുതുകയും ചെയ്തു.

തുടര്‍ന്ന് ആരുമില്ലാത്ത സമയത്ത് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീട്ടിലെത്തിയ പൂജ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ബോക്‌സിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ദില്ലി പൊലീസിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

Exit mobile version