കുഞ്ഞിനെ സ്വീകരിക്കാന്‍ കാമുകന്‍ തയ്യാറായില്ല, രണ്ടരവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി മാതാവ്, അറസ്റ്റില്‍

സൂററ്റ്: രണ്ടരവയസ്സുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ സൂററ്റിലാണ് നടുക്കുന്ന സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സൂററ്റിലെ ഡിണ്ടോലി ഏരിയയിലെ നിര്‍മാണ തൊഴിലാളിയായ നയന മാണ്ടവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്.കുഞ്ഞിനെ കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ കൊലപാതകത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

also read: ‘തല മുഖ്യം ബിഗിലെ.. ഹെല്‍മെറ്റും, തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ’; വൈറലായി കേരളപോലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കുഞ്ഞിനെ ആരെങ്കിലും കൊണ്ടുപോയതായോ കുഞ്ഞ് തനിയെ പുറത്തു പോയതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നയനയിലേക്ക് സംശയമെത്തിയത്. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും നയന പല ഉത്തരങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

also read: ബിജെപി ഒരിടത്തും ഒരാളെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടില്ല, ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപിയെന്ന് ശോഭ സുരേന്ദ്രന്‍

എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്നതിലും നയന പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. കുഞ്ഞിനെ ഒരിടത്ത് കുഴിച്ചിട്ടെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. ഈ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

വീണ്ടും ചോദ്യം ചെയ്തതോടെയാണ് നിര്‍മാണ സ്ഥലത്ത് ശൗചാലയത്തിനായി നിര്‍മിച്ച കുഴിയിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചതെന്ന് നയന വെളിപ്പെടുത്തിയത്. കുഞ്ഞിനെ സ്വീകരിക്കാന്‍ കാമുകന്‍ തയ്യാറാവാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് നയന പോലീസിനോട് പറഞ്ഞു.

Exit mobile version