എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു, യുവതിയും സുഹൃത്തും അറസ്റ്റില്‍

ബെംഗളൂരു: എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. ഭാഗ്യശ്രീ, അവരുടെ പാര്‍ട്ണറായ ശിവ പുത്ര എന്നിവരാണ് അറസ്റ്റിലായത്.

ലിംഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.

also read: മലയാളി യുവാവ് പ്രവാസലോകത്ത് മരിച്ച നിലയില്‍, മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ, ദാരുണം

വാക്കുതര്‍ക്കത്തിനിടയിലായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കോളേജ് കാലം മുതലേ ഭാഗ്യശ്രീയും ശിവപുത്രയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും നാടുവിട്ടു.

also read: ഇതുവരെ കുഴിച്ചത് 42 കിണറുകള്‍, നാട്ടിലെ കിണര്‍ നിര്‍മ്മാണത്തിനിറങ്ങി ഒരു കൂട്ടം അമ്മമാര്‍, കിട്ടുന്ന കാശിനേക്കാള്‍ സന്തോഷം കിണറില്‍ വെള്ളം കാണുന്നതെന്ന് ഇവര്‍ പറയുന്നു

2015ല്‍ ജിഗാനിയില്‍ വീടെടുത്ത് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ സഹോദരന്‍ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ സഹോദരിയും ശിവപുത്രയും ചേര്‍ന്ന് ലിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. കൊലപാതകത്തിനു ശേഷം ഇരുവരും നാടുവിടുകയായിരുന്നു.

Exit mobile version