ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയും കാമുകനും പിടിയില്‍

ലഖ്‌നൗ: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. മൃതദേഹം കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചന്ദ്ര വീര്‍ എന്ന യുവാവാണ് മരിച്ചത്.

2018ലാണ് സവിതയും കാമുകന്‍ അരുണും ചേര്‍ന്ന് ചന്ദ്ര വീറിനെ കൊന്നത്. പിന്നാലെ യുവതി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ അടുത്തിടെയാണ് തെളിവ് ലഭിച്ചത്.

also read: ശസ്ത്രക്രിയ വിജയകരം, ഉഷാറായി ഉമ്മൻ ചാണ്ടി; കേരളത്തിലേയ്ക്ക് 17ന് മടക്കം

യുവതിയും കാമുകനും ചേര്‍ന്ന് ചന്ദ്രവീറിനെ വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം അരുണിന്റെ വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ആറ് അടിയോളം ആഴമുള്ള കുഴി മൂടി തറ സിമന്റിട്ടശേഷം അരുണ്‍ ഇതേ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനാണ് ആഴത്തില്‍ കുഴിയെടുത്തത്. നേരത്തെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. കുഴികളെല്ലാം നേരത്തെ തയ്യാറാക്കി വെച്ചിരുന്നു.

Exit mobile version