സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അമൃത്സർ: സുവർണ ക്ഷേത്രത്തിന് സമീപം നിന്ന് പുകയില ഉപയോഗിച്ചെന്നാരോപിച്ച് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അമൃത്സർ കദിയാലിവാല ബസാറിനടുത്തുള്ള റോയൽ ഹോട്ടലിനടുത്ത് ബുധനാഴ്ച രാത്രി രാത്രി 12നും 12.30നും ഇടയിലാണ് സംഭവം.

ചാതിവിന്ദ് ഗ്രാമത്തിലെ ഹർമൻജിത് സിങ് (35) ആണ് കൊല്ലപ്പെട്ടത്. യുവാവുമായി തർക്കമുണ്ടായ ശേഷം ആദ്യം രണ്ട് പേർ വാളുകൊണ്ട് ഇയാളെ ആക്രമിക്കുകയും പിന്നാലെ രമൺജിത് സിങ് എന്നയാൾകൂടി ഇവർക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു.തുടർന്ന് വ്യാഴാഴ്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കടം വാങ്ങിയ പണം തിരികെ കിട്ടാൻ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് അറസ്റ്റിൽ 

സംഭവത്തിൽ രമൺജിത്തിനെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ അരുൺ ലാൽ സിങ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തെ ഒരു ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയാണ് പിടിയിലായ രമൺജിത്. ആക്രമണത്തിൽ താൻ സ്വയം ചേർന്നതാണെന്നും ആദ്യം മർദിച്ച രണ്ടു പേരെ അറിയില്ലെന്നുമാണ് ഇയാൾ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി

Exit mobile version