വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടത്തിയെന്ന് ബിജെപി സ്ഥാനാർത്ഥി; ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്ന് രാഹുൽ ഗാന്ധി

വോട്ടിങ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന്

rahul_

ന്യൂഡൽഹി: ബിജെപി സ്ഥാനാർത്ഥിയുടെ വോട്ടിങ് യന്ത്രത്തിലെ അട്ടിമറി അവകാശവാദത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാണയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് ജനങ്ങളോട് പറഞ്ഞ ബിജെപി സ്ഥാനാർത്ഥിയെ പാർട്ടിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുൽ ഹരിയാണയിലെ അസന്ത് മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ബക്ഷിക് വിർകിതിനെയും ബിജെപിയെയും വിമർശിച്ചത്.

വോട്ടിങ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിർക് പറയുന്ന വീഡിയോ ഞായറാഴ്ച്ച മുതൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ വീഡിയോ ഉൾപ്പെടുത്തിയാണ് രാഹുലിന്റെ ട്വീറ്റ്. ഭരണ കക്ഷിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ ഇതാണെന്ന് പറയുന്നതാണ് രാഹുലിന്റെ ട്വീറ്റ്.

വോട്ടിങ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് മുഴുവൻ ബിജെപിക്ക് ലഭിക്കുമെന്നും ആരൊക്കെ ആർക്കൊക്കെയാണ് വോട്ട് ചെയ്തതെന്ന് തനിക്ക് അറിയാൻ സാധിക്കുമെന്നുമാണ് ബക്ഷിക് അണികളോട് പറഞ്ഞത്. അതേസമയം, ബക്ഷികിന്റെ ഈ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ വിനയ് പ്രതാപ് സിങ് പറഞ്ഞു.

Exit mobile version