മൂവാറ്റുപുഴയില്‍ വീടിന്റെ മുറികളില്‍ പല സമയങ്ങളിലായി തനിയെ തീ പടര്‍ന്നു പിടിച്ചു; കാരണം അറിയാതെ അഗ്‌നിശമന സേനയും പോലീസും, നാട്ടില്‍ പരിഭ്രാന്തി

റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ മിട്ടേഷും വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്

മൂവാറ്റുപുഴ: വീട്ടുകാരെയും നാട്ടുക്കാരെയും ഒരുപോലെ പരിഭ്രാന്തി പരത്തി ഇരുനില വീടിന്റെ വിവിങ ഭാഗങ്ങളില്‍ തീ പടര്‍ന്ന് പിടിച്ചു. റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ മിട്ടേഷും വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറ്റു ഭാഗങ്ങള്‍ കത്തും. 24 മണിക്കൂറിനിടെ എട്ട് തവണ തീപിടുത്തമുണ്ടായത്.

ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടില്‍ ആദ്യം തീപടര്‍ന്നത്. പിന്നീട് ഒന്നിന് പുറകേ ഒന്നായി തീ പടരുന്നു. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാര്‍ വീട്ടില്‍ തടിച്ചു കൂടി. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാചകവാതക സിലിണ്ടര്‍ പുറത്തേക്ക് മാറ്റി.തുടര്‍ന്ന് അസ്വാഭാവിക പ്രതിഭാസം കണ്ടതോടെ പോലീസില്‍ നിവരമറിയിച്ചു.

വിവരമറിഞ്ഞ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസും അഗ്നിശമന സേനയും. വീട്ടിലെ കട്ടിലും അലമാരെയും വസ്ത്രങ്ങളും ബക്കറ്റും തുടങ്ങിയ വസ്തുകള്‍ എല്ലാം ഒന്നിന് പുറകേ ഒന്നായി കത്തിനശിച്ചു.

തീപ്പിടിത്ത വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ നൂറുകണക്കിന് പ്രദേശവാസികളാണ് മിട്ടേഷിന്റെ വീട്ടിലേക്ക് എത്തുന്നത്.

Exit mobile version