ചില പിന്തിരിപ്പിന്‍ ശക്തികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ മാനസികമായി അകന്നു; ജയറാമുമായുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞ് രാജസേനന്‍

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസ്വാരസ്യങ്ങള്‍ തുറന്ന് പറഞ്ഞത്.

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണിക്കൃഷ്ണന്‍, കടിഞ്ഞൂല്‍ കല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി നല്ല കുറെ ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ഈ കൂട്ടുകെട്ടിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും പിരിഞ്ഞു. അന്ന് അതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിന്റെ കാരണം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാജസേനന്‍.

ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെയാണ് തങ്ങള്‍ തമ്മില്‍ മാനസികമായി അകന്നതെന്ന് രാജസേനന്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസ്വാരസ്യങ്ങള്‍ തുറന്ന് പറഞ്ഞത്. തീയ്യേറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുമെന്ന അവസ്ഥയിലാണ് ഞാന്‍ പുള്ളിയെ വെച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്നതെന്ന് രാജസേനന്‍ പറയുന്നു.

രാജസേനന്റെ വാക്കുകള്‍;

എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ജയറാമിനാണ് അത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നത്. ജയറാമിന് എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടായിരുന്നു. ഫോണില്‍ കഥ പറഞ്ഞ്, ആ കഥ മാത്രം കേട്ട് വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറെണ്ണവും. ”ഇപ്പോള്‍ അങ്ങനെയല്ല, മറ്റ് പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി.

എന്റെ കൈയ്യിലേക്ക് ഒരു താരത്തെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്ന് ജയറാമിനെ കണ്ടാല്‍ മാത്രം മനസ്സിലാകും. തീയ്യേറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുമെന്ന അവസ്ഥയിലാണ് ഞാന്‍ പുള്ളിയെ വെച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്നത്. സിനിമയില്‍ മുഴുവന്‍ ശത്രുക്കളാണ് ആ സമയത്ത്. ആ ആളെയാണ് ഞാന്‍ ഇത്രയും വര്‍ഷം പതിനാറ് സിനിമകളില്‍ കൂടി പ്രതിഷ്ഠിച്ചത്”

Exit mobile version