ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ അറസ്റ്റിലായവരില്‍ 50 സിം കാര്‍ഡുകളുള്ള അധ്യാപകനും പ്രിന്‍സിപ്പാളും; ഇതുവരെ അറസ്റ്റിലായത് 106 പേര്‍

ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ അറസ്റ്റിലായവരില്‍ തമിഴ് അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പാളും. 106 പേരാണ് ഇതുവരെ അറസ്റ്റിലായതെന്ന് ശ്രീലങ്കന്‍ പോലീസ് അറിയിച്ചു. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

50 സിം കാര്‍ഡുകളുമായാണ് 40 വയസുകാരനായ അധ്യാപകനെ അറസ്റ്റ് ചെയ്തത്. കാല്‍പിറ്റിയ പോലീസും നേവിയും നടത്തിയ സംയുക്ത റെയ്ഡിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളായ നാഷണല്‍ തൗഹീദ് ജമാഅത്ത്(എന്‍ടിജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നിവയെ ശ്രീലങ്ക ഇന്നലെ നിരോധിച്ചിരുന്നു. സ്‌ഫോടനം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് നിരോധനം.

ഈ സംഘടനകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ വസ്തുവകകളും കണ്ടുകെട്ടുമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സഹറാന്‍ ഹാഷിമാണ് എന്‍ടിജെയുടെ സ്ഥാപകന്‍. ജമാഅത്തെ മില്ലത്ത് ഇബ്രാഹിമിലെ അംഗങ്ങളും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്.

Exit mobile version