ആറ് നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പ്പാപ്പ; എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലംചെയ്തു

റോം: സ്ഥാനത്യാഗം ചെയ്ത പോപ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലംചെയ്തു. വത്തിക്കാനിലെ മാറ്റെര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ പ്രാദേശികസമയം രാവിലെ 9.34നോടെയായിരുന്നു അന്ത്യം.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005ലാണ് ജര്‍മനിയില്‍ നിന്നുള്ള കര്‍ദിനാള്‍ ജോസഫ് അലോഷ്യസ് റാറ്റ്‌സിങര്‍ മാര്‍പാപ്പയായത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. ആറ് നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പ്പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍.

ദൈവശാസ്ത്രത്തില്‍ അഗ്രഗണ്യനായ അദ്ദേഹം പരമ്പര്യത്തെ മുറുകെ പിടിച്ചിരുന്നു. സ്ത്രീകള്‍ വൈദികരാകുന്നതിനെയും ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെയും എതിര്‍ത്തു. എന്നാല്‍,വൈദികരുടെ പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികളോട് മാപ്പ് ചോദിച്ചത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

also read- ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു; അമ്മയാകാന്‍ ഒരുങ്ങുന്നെന്ന് ഷംന കാസിം; വലിയ ആഘോഷത്തോടെ സന്തോഷം പങ്കുവെച്ച് കുടുംബം

പോപ് ആയപ്പോള്‍ ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ച അദ്ദേഹം 2013 ഫെബ്രുവരിയില്‍ കത്തോലിക്കാ സഭയുടെ പരമോന്നത നേതൃപദവിയില്‍ നിന്ന് വിരമിക്കുകയായിരുന്നു. 23 വര്‍ഷം വിശ്വാസ സത്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവനായിരുന്നു.

Exit mobile version