ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു, ജീവനോടെ കുഴിച്ചിട്ടു; എന്നിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു; മണ്ണ് സ്വയം നീക്കി രക്ഷപ്പെട്ടെന്ന് യുവതി

വാഷിങ്ടണ്‍: ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവതിയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചിട്ടു. 42-കാരിയായ യോങ്ങ് സൂക്ക് ആനിനെയാണ് ഭര്‍ത്താവ് ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം വനപ്രദേശത്ത് ജീവനോടെ കുഴിച്ചുമൂടിയത്. വാഷിങ്ടണിലാണ് സംഭവം. അതേസമയം ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചിട്ടും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണ് സ്വയം നീക്കിയാണ് പുറത്തെത്തിയതെന്ന് യുവതി മൊഴി നല്‍കി.

യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകെട്ടിയാണ് കടത്തികൊണ്ടുപോയത്. കുത്തി പരിക്കേല്‍പ്പിച്ച ശേഷം കൈകാലുകള്‍ ടേപ്പുകൊണ്ട് ബന്ധിച്ച് കാടിനുള്ളില്‍ കുഴിച്ചു മൂടുകയായിരുന്നു. ശബ്ദം പുറത്തു വരാതെയിരിക്കാന്‍ മുഖവും ടേപ്പ് കൊണ്ട് ചുറ്റിവരിഞ്ഞിരുന്നു.

കുറച്ചു സമയത്തിന് ശേഷം ബോധം വീണ്ടടുത്ത യുവതി കുഴിയിലെ മണ്ണു മാറ്റി പുറത്തെത്തുകയും കയ്യില്‍ കിടന്ന സ്മാര്‍ട്ട് വാച്ചിലൂടെ പോലീസിനെ വിളിക്കുകയും ചെയ്യുകയായിരുന്നുന്നു. തുടര്‍ന്ന് ഒരു കെട്ടിടത്തില്‍ ഒളിച്ചിരുന്ന യുവതിയെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി.

also read- ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്; അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി; പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്ന് കെ സുരേന്ദ്രന്‍

സംഭവത്തില്‍ യോങ്ങിന്റെ ഭര്‍ത്താവ് ചായ് ക്യോങ്ങ് ആനിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും അകന്നു കഴിയുകയായിരുന്നെന്നും വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കേസ് കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് പറയുന്നു.

Exit mobile version