തന്റെ യജമാനന്‍ മരണത്തിന് കീഴടങ്ങിയിട്ടും പിന്മാറാതെ സുള്ളി! ലോകത്തിന് കണ്ണീരായി ജോര്‍ജ് ബുഷിന്റെ ശവമഞ്ചത്തിന് താഴെ കാത്തിരിക്കുന്ന വളര്‍ത്തുനായ

യജമാന സ്‌നേഹത്തിന്റെ പര്യായമാവുകയാണ് അന്തരിച്ച അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വളര്‍ത്തുനായ.

വാഷിങ്ടണ്‍: മനുഷ്യസ്‌നേഹത്തേക്കാള്‍ ശ്രേഷ്ഠമായതെന്തുണ്ട് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പറയാനായേക്കും വളര്‍ത്തുമൃഗത്തിന്റെ സ്‌നേഹമെന്ന്. ചതിക്കാത്ത മനുഷ്യരേക്കാള്‍ സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള വളര്‍ത്തുമൃഗങ്ങളില്‍ തന്നെ ഏറ്റവും സ്‌നേഹം കാണിക്കുന്നവരാണ് വളര്‍ത്തു നായ്ക്കള്‍.

യജമാന സ്‌നേഹത്തിന്റെ പര്യായമാവുകയാണ് അന്തരിച്ച അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വളര്‍ത്തുനായ. അമേരിക്കയുടെ 41 ാമത് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് വിടവാങ്ങി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും, യജമാനനോടുള്ള സ്‌നേഹവും, ഭക്തിയും ഉള്ളിലൊതുക്കി സേവനം അവസാനിപ്പിക്കാതെ യജമാനന്റെ ശവമഞ്ചലിനു സമീപം കാവലിരിക്കുന്ന സുള്ളി എന്ന വളര്‍ത്തുനായയുടെ ചിത്രം മുന്‍ വൈറ്റ് ഹൗസ് വക്താവ് ജിം മെക്ക്ഗ്രാത്ത് പുറത്തുവിടുകയായിരുന്നു.

മിഷന്‍ കംപ്ലീറ്റ് റിമംബറിങ്ങ് 41 (Mission Complete, Remembering 41) എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവസാന സമയങ്ങളില്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലമര്‍ന്ന സമയത്ത് പ്രസിഡന്റിന്റെ സഹായത്തിനായി ജൂണ്‍ മാസം അമേരിക്കാസ് വെറ്റ് ഡോഗ്‌സ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കിയതാണ് ലാംബ്രഡോര്‍ ഇനത്തില്‍പ്പെട്ട സുള്ളി എന്ന ഈ രണ്ടു വയസുകാരന്‍ നായയെ.

വാതില്‍ തുറന്നു കൊടുക്കുക, അത്യാവശ്യസാധനങ്ങള്‍ എടുത്തു നല്‍കുക, തുടങ്ങിയ വിവിധ സഹായങ്ങളാണ് നായ പ്രസിഡന്റിന് ചെയ്തുകൊടുത്തിരുന്നത്. ഈ അപൂര്‍വ്വ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ആയിരങ്ങളാണ് ഇതു ഷെയര്‍ ചെയ്തത്.

ഹൂസ്റ്റണില്‍ നിന്നും നവംബര്‍ മൂന്ന് തിങ്കളാഴ്ച പ്രസിഡന്റിന്റെ ശവമഞ്ചം വഹിച്ച പ്രത്യേക വിമാനം വാഷിംഗ്ടണിലേക്ക് പറന്നപ്പോള്‍ സുള്ളിയും കൂടെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഹൂസ്റ്റണില്‍ സംസ്‌കാരം നടക്കുന്നതു വരെ യജമാനനെ വിടാതെ അനുഗമിക്കാന്‍ സുള്ളിയ്ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. സുള്ളിയുടെ യജമാന സ്നേഹത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് രാജ്യമെങ്ങുമുള്ള സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍.

Exit mobile version