ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കൊണ്ട്‌പോയത് പോലീസ്; നിര്‍ണായക മൊഴി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നിര്‍ണായകമൊഴി പുറത്ത്.അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടുപോത് പോലീസെന്ന് കടയുടമ. ബാലഭാസ്‌കറിന്റെ കുടുംബം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയ്ക്ക് കൊല്ലത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ചിരുന്നു. ഇവിടെ നിന്നുമാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കൊണ്ടുപോയത്.

സിസി ടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പോലീസാണെന്നും സ്വര്‍ണ്ണടത്ത് കേസിലെ പ്രതിയായ പ്രകാശ് തമ്പിയെ അറിയില്ലെന്നും ജ്യൂസ് കട ഉടമയായ ഷംനാദ് പോലീസിന് മൊഴി നല്‍കി. എന്നാല്‍ നേരത്തെ ഷംനാദിന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ അറിയാമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംനാദിനെ ചോദ്യം തെയ്തത്.

ഡിവൈഎസ്പി ഹരികൃഷ്ണന്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളില്‍ നിന്ന് മൊഴി എടുത്തത്. വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടതിന് പിന്നാലെ, പ്രകാശ് തമ്പി സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയെന്ന മൊഴി ലഭിച്ചത് കേസിലെ ദുരൂഹത കൂട്ടുകയാണ്.

Exit mobile version