വാഹനത്തില്‍ ഒരേ സമയം എംഎല്‍എ എന്ന് ചുവന്ന അക്ഷരത്തില്‍ ബോര്‍ഡ്; മുന്‍ഗ്ലാസില്‍ സെക്രട്ടേറിയറ്റിലേക്കുള്ള എന്‍ട്രി പാസ്; എല്ലാവരേയും പറ്റിച്ച് തലസ്ഥാനത്ത് വിലസുന്ന ആ വിരുതന്‍ ആരെന്നറിഞ്ഞ് ഞെട്ടി മാധ്യമങ്ങള്‍

തിരുവനന്തപുരം: വാഹനത്തില്‍ ഒരേ സമയം എംഎല്‍എയുടെ ബോര്‍ഡും പ്രസ് അക്രഡിറ്റേഷനുമായി തലസ്ഥാനത്ത് വിലസുന്ന മഹാന്‍ ആരെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയായി… മാധ്യമത്തിന്റെ പേര് ജനശബ്ദം. പാസിലെ പേര് റോജ. എന്‍. വാഹന നമ്പര്‍ കെഎല്‍21 ജെ7700. സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്ന മീഡിയ എന്‍ട്രി പാസിന്റെ കാലാവധി ഫെബ്രുവരി 27 വരെ. ആ വിരുതന്‍ ആരെന്ന് അറിഞ്ഞതോടെ ഞെട്ടി മാധ്യമലോകം.

ഈ പോലീസുകാരന്‍ മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഗണ്‍മാനായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എംഎല്‍എയുടെയും മാധ്യമ അക്രഡിറ്റേഷന്റേയും ആനുകൂല്യം ഒരേ സമയം ഇയാള്‍ അനുഭവിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന പാസ് വാഹനത്തിന്റെ ഗ്ലാസിലും വാഹനത്തിന്റെ മുന്‍പില്‍ എംഎല്‍എ എന്ന് വലിയ ചുവന്ന അക്ഷരത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

വാഹനം പോലീസ് ഉദ്യോഗസ്ഥനായ സ്വകാര്യ വ്യക്തിയുടെ പേരിലാണ് മോട്ടോര്‍ വാഹന രജിസ്റ്ററില്‍ വ്യക്തമാവുന്നത്. സജി രാജ്കുമാര്‍ കെ എന്ന വ്യക്തിയുടെ പേരിലുള്ള വാഹനം നെടുമങ്ങാട് ആര്‍ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 ജൂലൈ 30 നാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്.

Exit mobile version