കൃപേഷിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു; ഗൃഹപ്രവേശന ചടങ്ങുകള്‍ പൂര്‍ത്തിയായി

ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ ഭവന പദ്ധതി പ്രകാരമാണ് കൃപേഷിന്റെ വീട് പണി നടന്നത്

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ളൊരു വീട് എന്നുള്ളത്. ആ സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കൃപേഷിന്റെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് അറുപത്തിയൊന്ന് ദിവസമായി.

ഇന്നാണ് കുടുംബം പുതിയ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ ഭവന പദ്ധതി പ്രകാരമാണ് കൃപേഷിന്റെ വീട് പണി നടന്നത്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എംഎല്‍എ കുടുംബ സമേതം എത്തിയിരുന്നു. കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു

1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മ്മാണം നാല്‍പ്പത്തി നാല് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പഴയ ഓലമേഞ്ഞ കുടിലിന് സമീപമാണ് പുതിയ വീട്. അധികം ആര്‍ഭാടങ്ങളില്ലാതെയാണ് ഗൃഹപ്രവേശനം നടന്നത്.

Exit mobile version