അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല; ഇനി കണ്ണൂര്‍ സ്വദേശിക്ക് വേണം സുമസ്സുകളുടെ സഹായം

ആശുപത്രി മുറിയിലും വീട്ടിലുമായി തന്റെ ഭര്‍ത്താവിനായി കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട് മാസം അഞ്ചു കഴിഞ്ഞു.

കണ്ണൂര്‍: റോഡ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് കണ്ണൊന്നു തുറക്കാന്‍ കാത്തിരിക്കുകയാണ് ഭാര്യ സവിത. അച്ഛന്‍ മിണ്ടാതെ കിടക്കുന്ന ദുരവസ്ഥ കണ്ട് കരയുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍. ആശുപത്രി മുറിയിലും വീട്ടിലുമായി തന്റെ ഭര്‍ത്താവിനായി കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട് മാസം അഞ്ചു കഴിഞ്ഞു.

ഓട്ടോ ഡ്രൈവറായ ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജ് ഓട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിട്ട് അഞ്ചു മാസമായി. 2018 ഒക്‌ടോബര്‍ 28 നാണ് രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് മനോജിന്റെ ഓട്ടോ മറിഞ്ഞത്. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. പിന്നീട് മൂന്ന് മാസത്തിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പ്രതിദിനം നാലായിരത്തോളം രൂപ താങ്ങാനാവാതെ വന്നതോടെ വീട്ടിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ വേണം. വെല്ലൂരിലോ മറ്റോ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ വഴിയില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് കുടുംബം.

അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല. ഭാര്യ സവിതയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിയുന്നത്. വലിയ തുക ചെലവിനു കണ്ടെത്തണം. ദിനംപ്രതി 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചെലവുകള്‍ക്കായി വലിയ തുക വേറെയും കണ്ടെത്തണം.

മനോജിന്റെ ജ്യേഷ്ഠന്‍ മരത്തില്‍ നിന്ന് വീണ് നീണ്ട നാളത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതേയുള്ളൂ. ഭാരിച്ച ചെലവുകള്‍കള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം. തുടര്‍ ചികിത്സ നടത്തിയാല്‍ മനോജിനെ പൂര്‍ണ്ണ ആരോഗ്യവാനായി
ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പരസഹായമില്ലാതെ ചികിത്സ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കനിവു തേടുകയാണ് മനോജിന്റെ കുടുംബം.

നാട്ടുകാര്‍ പിരിച്ചെടുത്തു നല്‍കിയ പണം ആശുപത്രിയില്‍ ചെലവിനായി എടുത്തു. ഇപ്പോള്‍ മനോജിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനായി നാട്ടുകാര്‍ ചികിത്സ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കായക്കൂല്‍ മമ്മു കണ്‍വീനറും ടി ബാലന്‍ ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ACCOUNT NUMBER
38088281589
SAVITHA
SBI TALIPARAMBA BRANCH
IFSC : SBIN0001000
ഫോണ്‍: 9495672314

Exit mobile version