വടകരയില്‍ പി ജയരാജന്റെ പ്രചാരണ മതില്‍ തകര്‍ത്ത് അക്രമികള്‍; പിന്നില്‍ ആര്‍എസ്എസെന്ന് സിപിഎം

തലശ്ശേരി: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മതില്‍ തകര്‍ത്ത് അക്രമികളുടെ രാഷ്ട്രീയ വിരോധം തീര്‍ക്കല്‍. തലശ്ശേരിയിലെ കൊമ്മല്‍വയലിലാണ് ജയരാജന്റെ പ്രചാരണ മതില്‍ തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇക്കുറി കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്ന മണ്ഡലമാണ് വടകര. പ്രചാരണമതില്‍ തകര്‍ത്തതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം, മതില്‍ തകര്‍ത്തത് ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

അതേസമയം, മണ്ഡലത്തില്‍ വൈകി സ്ഥാനാര്‍ത്ഥിത്വം ലഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പ്രചാരണത്തിനായി ഇന്നലെ പേരാമ്പ്ര സികെജി കോളേജില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞിരുന്നു.

Exit mobile version