മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു; സംഭവം തിരുവനന്തപുരത്ത്

ഇരുപത്തിരണ്ടുകാരനായ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു

തിരുവനന്തപുരം: മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബാബുവിന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ടുകാരനായ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് മൂന്നു പേര്‍ യുവാവിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരണം സ്ഥിരീകരിച്ചതോടെ മൂന്നുപേരും ആശുപത്രിയില്‍ നിന്ന് മുങ്ങി. മൈസൂരില്‍ ജോലിയുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിലായിരുന്നു വിഷ്ണു.

കഴിഞ്ഞ ബുധനാഴ്ചയാണ് ചിറയിന്‍കീഴ് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് ആന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Exit mobile version