‘കറുത്ത് മെലിഞ്ഞ കഷണ്ടിയുള്ള ശശി എന്നൊരാള്‍ കാറില്‍ കയറ്റി പീഡിപ്പിച്ചു’; ഇമാമിന് മുമ്പ് തന്നെ മറ്റൊരാള്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി തന്നെ പീഡനത്തിനിരയാക്കുന്നതിന് മുമ്പ് മറ്റൊരാള്‍ തന്നെ പീഡനത്തിനിരയാക്കിയിരുന്നതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിലും ഡോക്ടര്‍ക്കു നല്‍കിയ മൊഴിയിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.

കറുത്ത് മെലിഞ്ഞ കഷണ്ടിയുള്ള ശശി എന്നൊരാള്‍ കാറില്‍ കയറ്റി പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ വീട്ടില്‍ വരുമായിരുന്ന ഇയാള്‍ പീഡിപ്പിച്ചതായിട്ടാണ് പെണ്‍കുട്ടിയുടെ മൊഴി.

അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ശശിയെ വിതുര എസ്ഐയുടെ നേതൃത്വത്തിലുളള സംഘം കണ്ടെത്തിയെങ്കിലും ഇത് മൂടിവയ്ക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരനായ ഇയാളെ രക്ഷിക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ മതപ്രഭാഷകന്‍ ഷെഫീഖ് അല്‍ഖാസിമിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തുകയാണിപ്പോള്‍. അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ എട്ടുദിവസം ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ചത് അന്വേഷണത്തലവന്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ വീഴ്ചയാണെന്നു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

Exit mobile version