ടൂറിസം മേഖലയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

വാഗമണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ടൂറിസം മേഖലയില്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുളള സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി എക്കോടൂറിസം സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം വാഗമണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ടുറിസം രംഗത്തെ വളര്‍ച്ചയില്‍ ലോക ടൂറിസം കൗണ്‍സില്‍ പരിഗണിക്കുന്ന നാല് ഘടകങ്ങളില്‍ ആഭ്യന്തര മൊത്ത വരുമാനവും വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും ഈ രംഗത്തെ നിക്ഷേപവുമാണ്. കഴിഞ്ഞ നാല് വര്‍ഷക്കാത്ത് രാജ്യത്തെ ടൂറിസം വരുമാനം 234 ബില്യണ്‍ ഡോളറാണ് ഏകദേശം 16.5 കോടി ലക്ഷം രൂപയാണ്. കേരളം ടൂറിസം രംഗത്തെ മാര്‍ക്കറ്റ് ചെയ്യുന്ന രീതി കേന്ദ്രം താത്പര്യപൂര്‍വമാണ് വീക്ഷിക്കുന്നത്. കേരള ടൂറിസത്തിന്റെ പരസ്യങ്ങള്‍ അനുപമമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 8.21 കോടി ആളുകള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നതില്‍ ഏഴ് കോടിയും സാധാരണക്കാരാണ്. ടൂറിസം രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഇന്ത്യയുടെ മുന്നിലുള്ളത്.

ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും കാത്തു സൂക്ഷിച്ചു കൊണ്ട് പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കടമ്മനിട്ട-ഗവി-വാഗമണ്‍-പീരുമേട്-ഇടുക്കി-തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 90കോടി രൂപയുടെ കേന്ദ്രധനസഹായത്തോടെയും സംസ്ഥാന ടൂറിസംവകുപ്പിന്റെ സഹകരണത്തോടെയും കേരളത്തില്‍ നടപ്പാക്കുന്നത്.

Exit mobile version