കൊട്ടിയൂര്‍ പീഡനക്കേസ്; കോടതി ഇന്നു വിധി പറയും, ഫാ. റോബിന്‍ വടക്കുംചേരിക്ക് വിധി നിര്‍ണായകം

തലശേരി: കണ്ണൂര്‍ കൊട്ടിയൂര്‍ വിവാദ പീഡനക്കേസില്‍ തലശേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. ഇന്നത്തെ വിധി മുഖ്യ പ്രതിയായ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് നിര്‍ണായകമാകും. സംഭവത്തെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരാണു വിചാരണ നേരിട്ടത്.

കേസിന്റെ വിചാരണയുടെ ആദ്യദിവസം തന്നെ ഒന്നാം സാക്ഷിയായ പെണ്‍കുട്ടി മൊഴി മാറ്റി പറഞ്ഞിരുന്നു ഇത് കേസില്‍ മറ്റൊരു വഴിത്തിരിവിന് സാധ്യത ചൂണ്ടി കണിക്കുന്നു. തനിക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്നും സമ്മതത്തോടെയാണു ഫാ. റോബിനുമായി ബന്ധപ്പെട്ടതെന്നുമായിരുന്നു മൊഴി. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും കൂറുമാറി.

എന്നാല്‍, പീഡിപ്പിക്കപ്പെട്ട സമയത്തു പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണു കേസ്. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി തെളിയിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തേ തള്ളിയിരുന്നു

Exit mobile version