‘നൂറ് ഗുണ്ട വന്നാലും ഒരു ഫോണ്‍ കോള്‍ മതി, തനിക്ക് വേണ്ടി ആയിരം പേര്‍ വരും’; രവി പൂജാരിക്കെതിരെ പിസി ജോര്‍ജ്

തിരുവനന്തപുരത്ത് നിയമസഭയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിസി ജോര്‍ജ് ഇക്കാര്യം അറിഞ്ഞത്.

കോട്ടയം; അധോലക നായകന്‍ രവി പൂജാരി ഈരാറ്റുപേട്ടയില്‍ വന്നാല്‍ അടിച്ചോടിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നൂറ് ഗുണ്ട വന്നാലും ഒറ്റ ഫോണ്‍ വിളിച്ചാല്‍ തനിക്ക് വേണ്ടി ആയിരം പേര്‍ വരും. തന്റെ വീട്ടിലേക്ക് വന്നാല്‍ നല്ല മറുപടി രവി പൂജാരിക്ക് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിയമസഭയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിസി ജോര്‍ജ് ഇക്കാര്യം അറിഞ്ഞത്.

തന്നെ രവി പൂജാരി ഫോണ്‍ വിളിച്ച കാര്യം അന്വേഷണ സംഘം സ്ഥീകരിച്ചതോടെ തനിക്കതിരെ ട്രോള്‍ ഇറക്കിയവര്‍ എവിടെ പോയി. തനിക്കതിരെ ട്രോള്‍ ഇറക്കിയവരുടെ മനസ് ശരിയല്ല. ബിഷപ്പ് ഫ്രാങ്കോയക്ക് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ടാണ് രവി പൂജാരി വിളിച്ചത്.

ഒരു തവണ വിളിച്ചപ്പോള്‍ മലയാളത്തില്‍ ഇക്കാര്യം സംസാരിച്ചു. രവി പൂജാരി വിളിച്ച അതേ വിദേശ നമ്പറില്‍ നിന്നും നല്ല രീതിയില്‍ മലയാളത്തില്‍ സംസാരിച്ചതോടെ സംഘത്തില്‍ മലയാളിയും ഉണ്ടെന്ന് വ്യക്തമായി. അയാളാണ് ബിഷപ്പ് ഫ്രാങ്കോയക്ക് പിന്തുണ നല്‍കിയതിന്റെ പേരിലാണ് ഭീഷണിയെന്ന് അറിയിച്ചത്. തന്നെ കൊല്ലുമെന്ന് പറഞ്ഞാല്‍ കുഴപ്പമില്ല. മനസ് വേദനിപ്പിക്കുന്നതാണ് മക്കളെ കൊല്ലുമെന്ന് പറഞ്ഞത്. അവരുടെ മോശം സ്വഭാവത്തിന്റെ തെളിവാണിത്. ഇത് കാണിക്കുന്നത് ഗുണ്ടകളുടെ വിളയാട്ടം കേരളത്തിലേക്ക് വ്യാപിക്കുന്നുവെന്നാണ്. ഇക്കാര്യം മലയാളികള്‍ ശ്രദ്ധിക്കണം. ഇതിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും പിസി ജോര്‍ജ് കൂട്ടി ചേര്‍ത്തു.

നേരത്തെ അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി പിസി ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവ് ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ആഫ്രിക്കയിലെ സെഗലില്‍ നിന്നും നാലു ഇന്റര്‍നെറ്റ് കോളുകളാണ് രവി പൂജാരി പിസി ജോര്‍ജിനെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version