കോട്ടയത്ത് കരിങ്കല്ലുമായെത്തിയ ടിപ്പർ ലോറി പിന്നോട്ട് എടുക്കുന്നതിനിടെ അപകടം: നിർമ്മാണത്തിലുള്ള കെട്ടിടത്തിന്റെ ഉടമയ്ക്ക് ദാരുണമരണം

കുറവിലങ്ങാട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടയിൽ അപകടത്തിൽപെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചൻ -64) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. കുറവിലങ്ങാട് – വൈക്കം റോഡിൽ മൂവാങ്കൽ ഭാഗത്ത് ചൂളയ്ക്കൽ ഷാപ്പിന് സമീപം നടക്കുന്ന വ്യാപാര സമുച്ചയത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു ജോസ് മാത്യു. പതിവായി ഇദ്ദേഹം നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നതാണ്. ഇതിനിടയിലാണ് ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടയിൽ പിന്നിൽനിന്ന ജോസ് മാത്യു ടിപ്പറിനടിയിൽ അകപ്പെട്ടത്.

ALSO READ- ‘ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ?’ കണ്ണീരു തോരാതെ ജീവനൊടുക്കിയ കലോത്സവ വിധികർത്താവ് ഷാജിയുടെ അമ്മ

പിന്നീട് ക്രെയിൻ എത്തിച്ച് ടിപ്പർ ഉയർത്തിയാണ് ജോസ് മാത്യുവിനെ പുറത്തെടുത്തത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

ഭാര്യ: ലില്ലിക്കുട്ടി മൂലംങ്കുഴയ്ക്കൽ, കുറവിലങ്ങാട്. മക്കൾ: പ്രിയ (ന്യൂസിലാന്റ്), പ്രിൻസ് (എച്ച്.ഡി.എഫ്.സി, ഡൽഹി).

Exit mobile version