സാമ്പത്തിക പ്രതിസന്ധി, ഭാര്യ വാനിനു മുന്നില്‍ ചാടി ജീവനൊടുക്കി, ഭര്‍ത്താവ് തൂങ്ങിമരിച്ചു, ദമ്പതികളുടെ മരണവാര്‍ത്ത കേട്ട് നടുക്കം മാറാതെ നാട്ടുകാര്‍

പത്തനാപുരം: കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ഭാര്യ വാനിനു മുന്നില്‍ ചാടിയും ഭര്‍ത്താവ് പറങ്കിമാവില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.

വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ്(42), ഭാര്യ രാജി(36) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് രാജി വാനിനു മുന്നില്‍ ചാടിയത്. പിന്നാലെ വിജേഷും ജീവനൊടുക്കി.

also read:26 വര്‍ഷമായി ഭക്ഷണം വെച്ച് വിളമ്പി നല്‍കി അല്ലി ചേച്ചി, പാട്ടുപാടി സ്‌നേഹനിര്‍ഭരമായ യാത്രയപ്പ് നല്‍കി പോലീസുകാര്‍

പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറായ വിജേഷിനെ വെള്ളിയാഴ്ച രാവിലെയാണ് പറങ്കിമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരും ചിട്ടി നടത്തിയായിരുന്നു ആദ്യം ഉപജീവനം കണ്ടെത്തിയിരുന്നത്.

ഇതിനിടയ്ക്ക് വിജേഷിനും രാജിയുടെ മാതാവ് രാധയ്ക്കും ഹൃദയ സംബന്ധമായ അസുഖം പിടികൂടി. ഇരുവര്‍ക്കും ഇതിന്റെ ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നു.

also read:ആശുപത്രിയില്‍നിന്ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ മടങ്ങവെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

സാമ്പത്തിക പ്രതിസന്ധിയിലായതോടെ മൈക്രോ ഫിനാന്‍സ് യൂണിറ്റുകളില്‍ നിന്നും പണം വായ്പയ്‌ക്കെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവിനാല്‍ കൊള്ളപ്പലിശക്കാരെ സമീപിക്കുക കൂടി ചെയ്തതോടെ ഇരുവരും വന്‍ സാമ്പത്തിക പ്രതിസന്ധിയിലായി.

ഇതിന്റെ തിരിച്ചടവിനായി രാത്രിയായിട്ടും തുക കിട്ടാതെ വന്നതോടെയാണ് ദമ്പതികള്‍ ആത്മഹത്യയിലേക്ക് നീങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Exit mobile version