ഗര്‍ഭിണിയായ ഭാര്യയെ ബസ്സില്‍ നിന്നും തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ്, 24കാരന്‍ അറസ്റ്റില്‍, നടുക്കം

murder | bignewslive

ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസ്സില്‍ നിന്നും തള്ളിയിട്ട് കൊന്നു. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യന്‍ അറസ്റ്റിലായി.

അച്ഛന്‍ സമ്മാനമായി നല്‍കുന്ന സ്‌കൂട്ടര്‍ വാങ്ങാന്‍ പോയതായിരുന്നു പത്തൊമ്പതുകാരിയായ വളര്‍മതിയും ഇരുപത്തിനാലുകാരനായ പാണ്ഡ്യനും. ഇരുവരും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് യാത്ര തിരിച്ചത്.

മദ്യപിച്ചായിരുന്നു പാണ്ഡ്യന്‍ ബസില്‍ യാത്ര ചെയ്തത്. ബസിന്റെ പുറകുവശത്ത് വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രക്കിടെ ഇരുവരും തമ്മില്‍ നിസാര കാര്യത്തിന് വഴക്കായി.

ഇതിനിടയില്‍ 5മാസം ഗര്‍ഭിണിയായ ഭാര്യ വളര്‍മതിയെ പാണ്ഡ്യന്‍ ബസില്‍നിന്നും തള്ളിയിടുകയായിരുന്നു. ബസിന്റെ പുറകുവശത്ത് മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആരും സംഭവം അറിഞ്ഞില്ല.

കണവൈപെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ പോലീസിനെ അറിയിച്ചു.

ചനാര്‍പെട്ടി പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വളര്‍മതിയുടെ മരണം സംഭവിച്ചിരുന്നു.ദിണ്ഡിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വളര്‍മതിയുടെ ബന്ധുക്കള്‍ക്ക് മാറി.

Exit mobile version