എട്ട് വയസുകാരിയെ പീഡിപ്പിച്ചു, സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, 49കാരന് കഠിന തടവ് ശിക്ഷ

കാട്ടാക്കട: എട്ട് വയസുകാരിയെ പീഡിപ്പിക്കുകയും സഹോദരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുകയും ചെയ്ത 49കാരന് 10 വര്‍ഷം കഠിന തടവും 40,000രൂപ പിഴയും ശിക്ഷ. ആമച്ചല്‍ കുരുതംകോട് എല്‍.പി സ്‌കൂളിന് സമീപം അയണിവിള മധു ഭവനില്‍ മധുവിനെയാണ് കോടതി ശിക്ഷിച്ചത്.

കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കിയില്ലെങ്കില്‍ പത്ത് മാസം അധിക തടവ് അനുഭവിക്കണം.

also read:പോലീസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് ഏറെനാളായി പൂട്ടിക്കിടന്ന ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്ത്

2018ലാണ് സംഭവം. സഹോദരന്‍ തന്റെ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചും സ്‌കൂള്‍ വിട്ടുവന്ന എട്ട് വയസുകാരിയെ പ്രലോഭിപ്പിച്ചും പ്രതിയുടെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു.

പ്രതി അതിജീവിതയുടെ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു. ഇതിനുള്ള ശിക്ഷ പ്രതി അനുഭവിച്ചുവരികയാണ്.

also read:താമരശേരിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചത് ബന്ധുക്കൾ ചോദിക്കാനെത്തി; പിന്നെ നടന്നത് കൂട്ടത്തല്ല്; ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്ക്

അന്നത്തെ കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന വിജയരാഘവനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍.പ്രമോദ് ഹാജരായി.

Exit mobile version