ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഒളിവില്‍, പിടികൂടാനാവാതെ പോലീസ്

കോഴിക്കോട്: കോഴിക്കോട് യുവതിയുടെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഷബ്‌നയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആയഞ്ചേരി സ്വദേശിനിയാണ് മരിച്ച ഷബ്‌ന. ഭര്‍തൃവീട്ടിലാണ് ഷബ്‌നയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

also read: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല.

ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Exit mobile version